Folowers

Friday 11 September 2020

ദേശീയ അവാർഡ് ജേതാവ് മഹ്മൂദിയ്യ പ്രിൻസിപ്പാൾ സഈദ് സാറിന് മാനേജ് മെന്റിൻറെ ആദരം

 സ്‌കൂളീ നാഷണൽ അവാർഡ് ജേതാവ് മഹ്മൂദിയ്യ പ്രിൻസിപ്പാൾ സഈദ് സാറിന്  മാനേജ്മെന്റിന്റെ  സ്നേഹാദരം

കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു ഇന്നുച്ചക്ക് സ്കൂൾ ഹാളിൽ നടന്ന അനുമോദന ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ നസ്രുദീൻ ദാരിമി മികച്ച പ്രിൻസിപ്പാൾമാർക്കുള്ള സ്‌കൂളീ നാഷണൽ അവാർഡ് ജേതാവ് സ്കൂൾ പ്രിൻസിപ്പാൾ സഈദ് സാറിന് മൊമെന്റോ  നൽകി നൽകി. ആദരിച്ചു.മാനേജർ മുഫ്തിക്കർ അഹമ്മദ്, അഡ്മിനിസ്ട്രെറ്റർ ശംസുദ്ധീൻ, പൂർവവിദ്യാർത്ഥി ഹസീൻ നൂറാനി, സെക്ഷൻ ഹെഡുകളായ ബിജി രാജു, ഷമറിൻ, നദീറ,മോനിഷ,അധ്യാപകരായ അശ്വതി, അഫീല എന്നിവർ ആശംസകൾ അർപ്പിച്ചു.ഈ അവാർഡ് മഹ്മൂദിയ്യയിലെ ഓരോ അംഗത്തിന്റെയും വിജയമാണെന്ന് പ്രിൻസിപ്പാൾ സഈദ് സർ തന്റെ മറുപടി പ്രസംഗത്തിൽ അറിയിച്ചു.അവാർഡുകൾ തുടർപ്രവർത്തനങ്ങൾക്കുള്ള പ്രചോദനമാണെന്നും കൂട്ടായ പ്രവർത്തനങ്ങളിലൂടെ കൂടുതൽ ഉയരങ്ങളിലേക്ക് മഹ്മൂദിയ്യയെ എത്തിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്നും അദ്ദേഹം അധ്യാപകരെ ഓർമ്മിപ്പിച്ചു.  

മാനേജമെന്റ്/ സ്റ്റാഫ്‌ / PTA
മഹ്മൂദിയ്യ ഇംഗ്ലീഷ് സ്കൂൾ പെരിഞ്ഞനം

Wednesday 2 September 2020

സെപ്റ്റംബർ 2-ാം തിയതി ലോക നാളികേര ദിനം ആചരിക്കുന്നു.

യുഎൻ സാമൂഹിക സാമ്പത്തിക കമ്മിഷനു കീഴിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട നാളികേര സമൂഹത്തിന്റെ ( ഐസിസി ) സ്ഥാപക ദിനം എന്ന നിലയിലാണ് സെപ്റ്റംബർ 2 ലോക നാളികേര ദിനമായി ആചരിക്കുന്നത് . ഐസിസിയുടെ സ്ഥാപക അംഗം കൂടിയാണ് ഇന്ത്യ.ഏഷ്യയിലെയും പസഫിക് ദ്വീപുകളിലെയും തെങ്ങ് കൃഷി ചെയ്യുന്ന 18 രാജ്യങ്ങളുടെ അന്താരാഷ്ട്ര സംഘടനയായ ഏഷ്യൻ പസഫിക് കോക്കനട്ട് കമ്മ്യൂണിറ്റിയുടെ നിർദേശ പ്രകാരമാണ് നാളികേര ദിനം ആചരിച്ചു വരുന്നത്.
ഇന്ത്യയിൽ നാളികേര വികസന ബോർഡിന്റെ ആഭിമുഖ്യത്തിലാണ് എല്ലാ വർഷവും നാളികേര ദിനാചരണം.
ലോകത്തെ രക്ഷിക്കാൻ നാളീകേരമേഖലയിൽ നിക്ഷേപിക്കൂ എന്നതാണ് ഈ വർഷത്തെ പ്രമേയം
കേര ഉല്പന്നങ്ങളുടെ വര്‍ദ്ധന, ഉല്പന്നവൈവിധ്യവല്‍ക്കരണം, മൂല്യവര്‍ദ്ധന എന്നിങ്ങനെ കൃഷിക്കാരുടെ സാമ്പത്തികാടിത്തറ വികസിപ്പിക്കുന്നതിനുള്ള പരിപാടികള്‍ക്ക് ഊന്നല്‍ നല്‍കാനാണ് ലോക നാളികേരദിനാഘോഷം.

ഒരു മലയാളിയുടെ ദൈനംദിന ജീവിതത്തില്‍ തെങ്ങിനോളം സ്വാധീനം ചെലുത്തിയ ഒരു സസ്യം ഉണ്ടാവില്ല. അതുകൊണ്ടു തന്നെയാണ് നമ്മള്‍ കല്പവൃക്ഷമായി തെങ്ങിനെ കാണുന്നതും.
അടി മുതല്‍ മുടിവരെ ഉപയോഗയോഗ്യമായ ശ്രേഷ്ഠവൃക്ഷം.തെങ്ങ് ഒരു മംഗളവൃക്ഷം കൂടിയാണ്.
തെങ്ങിന്‍ പൂക്കല, കുരുത്തോല, ഇളനീര്‍ എന്നിവ മംഗള കര്‍മ്മങ്ങള്‍ക്ക് ഒഴിച്ചു കൂടാനാവില്ല. തെങ്ങിന്‍ പൂക്കുല ആയൂര്‍വേദ ചികിത്സയിലും പ്രധാനമാണ്.
കരിക്ക് ദാഹശമിനിയാണ്, ഊര്‍ജ്ജദായകമാണ്. ശരീരത്തിന് പെട്ടെന്ന് ഗ്ളുക്കോസ് നല്‍കാന്‍ ഇതുപോലെ വിശ്വസ്തമായ വഴിയില്ല.കാരണം കരിക്കിന്‍ വെള്ളം തീര്‍ത്തും ശുദ്ധമാണ്.
തെങ്ങിന്‍ തടി വീട് പണിക്കു ഉത്തമം.ഓലമെടഞ്ഞ വീടുകള്‍ ഒരുകാലത്തു നമ്മുടെ നാട്ടിന്‍ പ്രദേശത്തു അനവധിയായിരുന്നു.
തേങ്ങ കേരള പാചകത്തിന്‍റെ തനിമയാണ്. തേങ്ങയരച്ച കറികള്‍ തേങ്ങാപ്പാലും ചേര്‍ത്ത കറികള്‍ കേരളത്തിലും ശ്രീലങ്കയിലുമാണ് ഏറെ കാണുക.തേങ്ങ സമ്പൂര്‍ണ ഭക്ഷ്യവസ്തുവാണ്.കൂടാതെ
ചിരട്ടയില്‍ നിന്ന് കരിയും എണ്ണയും ലഭിക്കും, തൊണ്ട്കത്തിക്കാനുപയോഗിക്കുന്നു. കയറുണ്ടാക്കുന്നത് തൊണ്ടഴുക്കി ചകിരിയെടുത്ത് പിരിച്ചാണ്. കയര്‍,  വെളിച്ചെണ്ണപോലെ കേരളത്തിന്‍റെ സമ്പദ്ഘടനയുടെ പ്രധാന ഘടകമാണ്.ഓലയും മടലും ചിരട്ടയും കൊതുമ്പും കുലച്ചില്ലയും തെങ്ങില്‍ തടിയുമെല്ലാം ഒന്നാം തരം ഇന്ധനങ്ങളാണ്.
ചകിരി ഉത്പന്നങ്ങളും തെങ്ങിന്റെ തടികൊണ്ടുണ്ടാക്കിയ മര ഉപകരണങ്ങളും, ഈര്‍ക്കില്‍ ചൂലു മുതല്‍ ഓല കൊണ്ടുണ്ടാക്കിയ പന്ത് വരെ ഒരു മലയാളി ജീവിതത്തിന്റെ നേര്‍ കാഴ്ചകളാണ്. നാം പാടി പഠിച്ച
കേരം തിങ്ങും കേരള നാട് എന്ന കവിമൊഴി ഇന്ന് ഒരു അലങ്കാരം മാത്രമായി തീരുന്ന ഒരു കാലത്തിലാണ് നാം ജീവിക്കുന്നത്.  കേരളത്തിന്റെ മുഖ മുദ്രയായ തെങ്ങിനെക്കുറിച്ചു ചിന്തിക്കുന്ന ആളുകള്‍ തന്നെ വിരളമാണ്. ഒരു കാലത്തു നമ്മുടെ നാട്ടില്‍ സമൃദ്ധമായിരുന്ന തെങ്ങിന്‍തോപ്പുകള്‍ ഇന്ന് മറ്റു നാണ്യവിളകള്‍ക്കും കോണ്‍ക്രീറ്റ് സൗധങ്ങള്‍ക്കുമായി വഴിമാറിക്കൊടുത്തിരിക്കുന്നു.
എങ്കിലും
നമ്മുടെ സംസ്‌കാരത്തിനെ തന്നെ ഉയര്‍ത്തിക്കാട്ടുന്ന ഈ കല്പ വൃക്ഷത്തെ നമുക്ക് കാത്തു രക്ഷിക്കാം.അത് നമ്മുടെ കടമയാണ്.വരും തലമുറക്കുള്ള നിക്ഷേപമാണ്. 

Saturday 29 August 2020

National Sports Day wishes to all....


ഒാഗസ്റ്റ് 29 ലോക കായിക ചരിത്രത്തിലെ സുപ്രധാന ദിനമാണ്.രണ്ട് കായിക ഇതിഹാസങ്ങളാണ് ഇന്ന് ജന്മദിനം പങ്കിടുന്നത്.
ഇന്ത്യൻ ഹോക്കി മാന്ത്രികന്‍ മേജര്‍ ധ്യാന്‍‌ ചന്ദ്, അമേരിക്കൻ ലോംഗ് ജംപ് ഇതിഹാസം ബോബ് ബീമൻ എന്നിവരുടെ ജന്മ ദിനമാണ് ആഗസ്ത് 29 ന്.
ഇന്ത്യയിൽ
ഇന്ന് ദേശീയ കായികദിനം.മൂന്ന് ഒളിംപിക്‌സുകളില്‍ രാജ്യത്തിന് സ്വര്‍ണമെഡൽ സമ്മാനിച്ച ഹോക്കി ഇതിഹാസം  ധ്യാന്‍ചന്ദിനോടുള്ള ബഹുമാനാര്‍ത്ഥം അദ്ദേഹത്തിന്റെ ജന്മദിനമായ ഓഗസ്റ്റ് 29 ദേശീയ കായികദിനമായി ആചരിച്ചുവരുന്നു.ഇന്ത്യയ്ക്ക് തുടര്‍ച്ചയായി മൂന്നുതവണ ഒളിമ്പിക്‌സില്‍ ഹോക്കി സ്വര്‍ണ്ണമെഡല്‍ നേടിക്കൊടുത്ത ടീമുകളിലെ സുപ്രധാന കളിക്കാരനായിരുന്നു ധ്യാന്‍ ചന്ദ്. 1905 ഓഗസ്റ്റ് 29ന് അലഹാബാദിലാണ് അദ്ദേഹം ജനിച്ചത്.
1932ലെ ഒളിമ്പിക്സ് ഹോക്കി. ഇന്ത്യയും അമേരിക്കയും തമ്മിലാണ് മത്സരം. കളി പകുതിയായപ്പോള്‍തന്നെ ഇന്ത്യ ഏറെ ഗോളുകള്‍ക്ക് മുന്നിലാണ്. കളിക്കളം നിറഞ്ഞുകളിച്ച ഒരു ഇന്ത്യന്‍ കളിക്കാരന്റെ ഹോക്കി സ്റ്റിക്കില്‍ എന്തോ മന്ത്രവിദ്യയുണ്ടെന്ന പരാതിയുമായി ഒരു അമേരിക്കന്‍താരം ബഹളംവച്ചു. ഇന്ത്യന്‍ കളിക്കാരനാവട്ടെ തന്റെ ഹോക്കി സ്റ്റിക്ക് ആ കളിക്കാരന് പകരം നല്‍കി. അയാളുടെ സ്റ്റിക്ക് ഉപയോഗിച്ച് കളിച്ചു. ഒരു വ്യത്യാസവും ഉണ്ടായില്ല. അമേരിക്കയുടെ ഗോള്‍വല നിറഞ്ഞുകൊണ്ടേയിരുന്നു. കളി അവസാനിച്ചപ്പോള്‍ ഗോള്‍ നില 24-1. എതിരാളികളെ അതിശയിപ്പിച്ച ആ ഇന്ത്യന്‍ പ്രതിഭയുടെ പേരാണ് ധ്യാന്‍ചന്ദ്.
1928ലായിരുന്നു ധ്യാന്‍ ചന്ദ് ആദ്യമായി ഒളിമ്പിക്‌സില്‍ സ്വര്‍ണ്ണമെഡല്‍ കരസ്ഥമാക്കിയത്. ധ്യാന്‍ ചന്ദ് യുഗം ഇന്ത്യന്‍ ഹോക്കിയുടെ സുവര്‍ണ്ണകാലഘട്ടമായി കണക്കാക്കപെടുന്നു. ഇന്ത്യന്‍ സര്‍ക്കാര്‍ സ്വാതന്ത്ര്യാനന്തരം അദ്ദേഹത്തിന് മേജര്‍ പദവി നല്‍കുകയും 1956ല്‍ പത്മഭൂഷണ്‍ നല്‍കി ആദരിക്കുകയും ചെയ്തു. 1979 ഡിസംബര്‍ 3ന് അദ്ദേഹം അന്തരിച്ചു.ധ്യാന്‍ചന്ദ് ഇന്ത്യന്‍ ഹോക്കിക്ക് നല്‍കിയ വിസ്മയാവഹങ്ങളായ പ്രകടനങ്ങള്‍ വിലമതിക്കാവുന്നതല്ല.ഫുട്ബാളില്‍ പെലെയ്ക്കുള്ള സ്ഥാനമാണ്, അതിനും മേലെയാണ് ഹോക്കിയില്‍ ധ്യാന്‍ചന്ദ്. കായികരംഗത്തെ ആജീവനാന്ത സംഭാവനയ്ക്കുള്ള പരമോന്നതമായ ഇന്ത്യന്‍ ദേശീയ പുരസ്കാരം ധ്യാന്‍ചന്ദിന്റെ പേരിലാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. മത്സരരംഗത്ത് നിന്ന് വിരമിച്ചതിനുശേഷവും കായികരംഗത്ത് തനതായ സംഭാവനകള്‍ നല്‍കുന്ന വ്യക്തികള്‍ക്കാണ് ഈ അവാര്‍ഡ്.
അദ്ദേഹത്തിന്റെ ആത്മകഥ *"ദി ഗോള്‍'* ഇന്ത്യന്‍ ഹോക്കിയുടെ വിശേഷങ്ങള്‍ കൂടിയാണ്.

ഓരോ അന്തരാഷ്ട്ര മത്സരം കഴിയുമ്പോഴും  ഇന്ത്യയിലെ ചെറിയ സംസ്ഥാനങ്ങളുടെ ആള്‍ബലം പോലുമില്ലാത്ത രാജ്യങ്ങള്‍ മെഡല്‍പട്ടികയില്‍ ആദ്യസ്ഥാനം കൈയടക്കുമ്പോള്‍ എന്തുകൊണ്ട് നമ്മള്‍ മാത്രം പിന്തള്ളപ്പെടുന്നു? ഇത്തരം ചിന്തകള്‍ സജീവമാക്കാനും അതിനുസൃതമായി പ്രവര്‍ത്തനപരിപാടികള്‍ രൂപപ്പെടുത്താനും ദേശീയ കായിക ദിനാചരണത്തിലൂടെ കഴിയണം. ചെറുപ്പത്തില്‍തന്നെ കഴിവുള്ള കുട്ടികളെ കണ്ടെതത്തി   അര്‍ഹരായവര്‍ക്ക് നൂതനസംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള പരിശീലനം നൽകിയാൽ  മാത്രമേ  കായികപ്രതിഭകളെ വളര്‍ത്തിയെടുക്കാനാവൂ. കായിക പ്രതിഭകളെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തില്‍ മാത്രം കായികദിന ചിന്തകള്‍ പരിമിതപ്പെടരുത്. ആരോഗ്യമുള്ള മനസ്സും ശരീരവും എല്ലാ പൗരന്മാര്‍ക്കും ഉറപ്പുവരുത്തണം. സ്കൂള്‍ തലത്തിലെ   കായികവിദ്യാഭ്യാസത്തിന്
 ഇക്കാര്യത്തില്‍ ഏറെ ചെയ്യാനാവും. വിദ്യാഭ്യാസലക്ഷ്യംതന്നെ ശാരീരിക-മാനസിക വികാസമാണ്. ശാരീരികക്ഷമത പഠനത്തെ ഗുണകരമായി ബാധിക്കും. കായികവിദ്യാഭ്യാസം ചിട്ടയാവുന്നതോടെ ആരോഗ്യമുള്ള പുതുതലമുറ സൃഷ്ടിക്കപ്പെടും. സ്കൂള്‍തലത്തില്‍ നടപ്പാക്കുന്ന വ്യത്യസ്തങ്ങളായ കായിക പ്രവര്‍ത്തനങ്ങളില്‍ പ്രാതിനിധ്യം ഉറപ്പാക്കി  കുട്ടികൾ താല്‍പര്യമുള്ള ഏതെങ്കിലും ഇനങ്ങളില്‍ സ്ഥിരപരിശീലനം നേടുക. ഇത് മത്സര വിജയത്തിനപ്പുറം മാനസികോല്ലാസവും നല്‍കും.സ്‌പോര്‍ട്‌സ് എന്നാല്‍ കായികമായ ശാരീരിക സ്വാസ്ഥ്യവും, മാനസികമായ ജാഗ്രതയും, വ്യക്തിത്വ വര്‍ദ്ധനവുമാണ്. സ്കൂള്‍ മുതല്‍ ദേശീയതലംവരെ നീളുന്ന സ്കൂള്‍ കായികമേളയ്ക്ക് തയ്യാറെടുക്കാം.പല കായിക പ്രതിഭകളെയും കേരളത്തിന് സംഭാവനചെയ്തത് ഇത്തരം മേളകളാണ്

വളരെയധികം ഊര്‍ജ്ജസ്വലതയോടും, അഭിനിവേശത്തോടും സ്‌പോര്‍ട്‌സിനെ ആരാധിക്കുന്ന എല്ലാ കായികതാരങ്ങൾക്കും  കായികപ്രേമികൾക്കും ദേശീയ കായികദിനത്തില്‍ ആശംസകൾ

Saeed V H
PRINCIPAL
MAHMOODIYYA ENGLISH SCHOOL PERINJANAM

Wednesday 26 August 2020

മഹ്മൂദിയ്യ സ്കൂൾ ഓൺലൈൻ പാർലിമെന്റ് ഇലെക്ഷൻ ഫലം പ്രഖ്യാപിച്ചു


മഹ്മൂദിയ്യ ഇംഗ്ലീഷ് സ്കൂൾ പാർലിമെന്റ് ഇലെക്ഷൻ (2020) ആഗസ്ത് 25(ചൊവ്വാഴ്ച)ന്  നടന്നു. ഹെഡ് ബോയ്, ഹെഡ് ഗേൾ, ജനറൽ ക്യാപ്റ്റൻ (ഗേൾ &ബോയ്)
എന്നീ പോസ്റ്റുകളിലേക്ക് ആണ് ഇലെക്ഷൻ നടന്നത്.തിബിയാൻ  മുതൽ പത്താം ക്ലാസ്സ്‌ വരെയുള്ള കുട്ടികൾക്ക് വോട്ടവകാശം നൽകി. 
ഗൂഗിൾ ഫോം മുഖേനയാണ്  ബാലറ്റ് പേപ്പർ തയാറാക്കിയത്‌. 3.30 ന് പ്രിൻസിപ്പൽ സഈദ് സർ ആദ്യ വോട്ട് ഓൺലൈൻ മുഖേന രേഖപ്പെടുത്തി തുടർന്ന് സ്കൂൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്ത ലിങ്ക് ഉപയോഗിച്ച് കുട്ടികൾക്ക് വോട്ട് ചെയ്യാൻ സൗകര്യമൊരുക്കി. ആഗസ്ത് 24 ന് മീറ്റ് ദി ക്യാൻഡിഡേറ്റ് പ്രോഗ്രാം സൂം പ്ലാറ്റഫോമിലൂടെ നടന്നു.
സ്ഥാനാർഥികളുടെ പ്രചാരണ വിഡിയോ, പോസ്റ്റർ എന്നിവ  കുട്ടികൾക്ക് വാട്സ്ആപ്പ് മുഖേന  ലഭ്യമാക്കി.തിബിയാൻ മുതൽ പത്തു വരെയുള്ള വിദ്യാർത്ഥികളും അധ്യാപകർ, അനധ്യാപകർ എന്നിവരും തങ്ങളുടെ വോട്ടവകാശം ഉപയോഗിച്ച സ്കൂൾ പാർലിമെന്റ്  തെരഞ്ഞെടുപ്പു ഫലം 26.8.2020 ന്  സ്കൂൾ പ്രിൻസിപ്പൽ സഈദ് സർ പ്രഖ്യാപിച്ചു.352 വോട്ട് നേടി  മുഹമ്മദ്‌ ജാബിറും 232 വോട്ട് നേടി നജ പർവിനും ക്യാബിനറ്റ്  ഹെഡ് സ്ഥാനം നേടി. 237 വോട്ടോടെ മുഹമ്മദ്‌ ജാസിറും, 189 വോട്ടോടെ നസ്റീന നൗഷാദും ജനറൽ ക്യാപ്റ്റൻ സ്ഥാനത്തേക്ക് വിജയിച്ചു. മുഹമ്മദ്‌ റാസിഖ്, റുമൈസ എന്നിവർ അസിസ്റ്റന്റ് ഹെഡ് മെമ്പർ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
വിജയികളെയും തെരഞ്ഞെടുപ്പിൽ മത്സരിച്ച മറ്റു സ്ഥാനാർഥികളെയും പ്രിൻസിപ്പാൾ സൂം മീറ്റിംഗിൽ അഭിനന്ദിച്ചു.

Tuesday 25 August 2020

മഹ്മൂദിയ്യ സ്കൂൾ പാർലിമെന്റ് ഓൺലൈൻ ഇലെക്ഷൻ ആഗസ്ത് 25 ന്

പ്രിന്‍സിപ്പള്‍ സഈദ് വി എച്ച്  ആദ്യ വോട്ട് രേഖപെടുത്തുന്നു. 

മഹ്മൂദിയ്യ ഇംഗ്ലീഷ് സ്കൂൾ പാർലിമെന്റ് ഇലെക്ഷൻ (2020) ആഗസ്ത് 25(ചൊവ്വാഴ്ച)ന്  നടന്നു.ഹെഡ് ബോയ്, ഹെഡ് ഗേൾ, ജനറൽ ക്യാപ്റ്റൻ (ഗേൾ &ബോയ്)എന്നീ പോസ്റ്റുകളിലേക്ക് ആണ് ഇലെക്ഷൻ നടക്കുന്നത്.
തിബിയാൻ  മുതൽ പത്താം ക്ലാസ്സ്‌ വരെയുള്ള കുട്ടികൾക്ക് വോട്ടവകാശം നൽകി. ഗൂഗിൾ ഫോം മുഖേനയാണ്  ബാലറ്റ് പേപ്പർ തയാറാക്കിയത്‌. 3.30 ന് പ്രിൻസിപ്പൽ സഈദ് സർ ആദ്യ വോട്ട് ഓൺലൈൻ മുഖേന രേഖപ്പെടുത്തി തുടർന്ന് സ്കൂൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ  ഷെയർ ചെയ്ത ലിങ്ക് ഉപയോഗിച്ച് കുട്ടികൾക്ക്  വോട്ട് ചെയ്യാൻ സൗകര്യമൊരുക്കി. ആഗസ്ത് 24 ന് മീറ്റ് ദി ക്യാൻഡിഡേറ്റ് പ്രോഗ്രാം സൂം പ്ലാറ്റഫോമിലൂടെ നടന്നു.സ്ഥാനാർഥികളുടെ പ്രചാരണ വിഡിയോ, പോസ്റ്റർ എന്നിവ  കുട്ടികൾക്ക് വാട്സ്ആപ്പ് മുഖേന  ലഭ്യമാക്കി.തിബിയാൻ മുതൽ പത്തു വരെയുള്ള വിദ്യാർത്ഥികളും അധ്യാപകർ, അനധ്യാപകർ എന്നിവർ തങ്ങളുടെ വോട്ടവകാശം ഉപയോഗിച്ച സ്കൂൾ പാർലിമെന്റ്  തെരഞ്ഞെടുപ്പു ഫലം നാളെ (26.8.2020)ന് സ്കൂൾ പ്രിൻസിപ്പൽ സഈദ് സർ പ്രഖ്യാപിക്കും


Friday 31 July 2020

ബലി പെരുന്നാൾ: ആത്മസമർപ്പണത്തിൻ്റെയും വിശ്വാസപൂർണതയുടെയും ഓർമ്മപുതുക്കൽ


വിശ്വാസപൂർണതയുടെയും  ത്യാഗത്തിന്റെയും സ്നേഹത്തിന്റേയും സ്മരണയില്‍ ലോക മുസ്‌ലിം ജനത  ബലിപെരുന്നാള്‍ ആഘോഷിക്കുന്നു
*പ്രവാചകനായ ഇബ്രാഹിം,പത്‌നി ഹാജറ,മകന്‍ ഇസ്മാഈല്‍* *എന്നിവരുടെ സമര്‍പ്പിത ജീവിതമാണ് ഹജ്ജിലും ബലിപെരുന്നാളിലും സ്മരിക്കപ്പെടുന്നത്.* വാർധക്യത്തിൽ ലഭിച്ച പ്രിയമകനെ ബലി നൽകണമെന്നു നിർദേശം ലഭിച്ചപ്പോൾ വിശ്വാസത്തിന്റെ ദൃഢതയിൽ ഇബ്രാഹിം നബി അതിനു തയാറാവുകയും 
 ബലിനൽകുന്ന സമയത്ത് ഇബ്രാഹിമിൻ്റെ ഭക്തിയിൽ അള്ളാഹു സംപ്രീതനായി മകനെ മാറ്റി ആടിനെ ബലിനൽകാൻ കൽപ്പിക്കുകയും ചെയ്തു എന്ന വിശ്വാസത്തിലധിഷ്ഠിതമായാണ് പെരുനാളിനോടനുബന്ധിച്ചു  ബലിയറുക്കൽ ചടങ്ങ് നടത്തിവരുന്നത്.
*ഹജ്ജ് കർമ്മത്തിന്റെ നന്മകൂടിയാണ് ബലിപെരുന്നാൾ*.  എല്ലാ ഭൂഖണ്ഡങ്ങളില്‍ നിന്നും വെളുത്തവനെന്നോ കറുത്തവനെന്നോ തരംതിരിവില്ലാതെ  ജനലക്ഷങ്ങള്‍  പരിശുദ്ധ ഹറമില്‍  സംഗമിക്കുമ്പോള്‍ വിശ്വാസത്തിന്റെ തക്ബീർനാൽ നാമും മനസ്സ് കൊണ്ട് അവരോടൊപ്പം ചേരുന്ന പുണ്യം.
എല്ലാവരും സമന്മാരും  സഹോദരന്മാരുമാണെന്ന  വലിയ ചിന്തയോടൊപ്പം  തന്നെ ദൈവ പ്രീതിക്കായി പോലും മനുഷ്യനെ ബലിനൽകരുതെന്നുമുള്ള വലിയ സന്ദേശമാണ് ബലി പെരുന്നാൾ ലോകത്തിനു നൽകുന്നത്. 
കുടുംബബന്ധങ്ങള്‍ ചേര്‍ക്കുവാനും 
ഉറ്റവരെയും ഉടയവരെയും ചേര്‍ത്ത് പിടിക്കാനുമാണ് പെരുന്നാള്‍ ദിനത്തില്‍ നാം പ്രത്യേകിച്ചും ശ്രദ്ധിക്കേണ്ടത്. 

*കോവിഡ് -19 നെ അതിജീവിക്കാനുള്ള നമ്മുടെ ശ്രമത്തിനിടയിലും പ്രിയപ്പെട്ട വരോടൊപ്പം മനസ്സുകൊണ്ട് ചേർന്നു നിൽക്കാം.....അകലങ്ങളിരുന്നു കൊണ്ട്* *തന്നെ....*
*അതിജീവനത്തിന്റെ വഴികളിൽ*
*ജീവിത പരീക്ഷണങ്ങളെ  ഇബ്രാഹിം നബിയുടെ പാതയില്‍ ആത്മസംയമനത്തോടെ  നേരിടാന്‍ തയാറെടുക്കേണ്ട സമയം കൂടിയാണ് ഈ ബലി പെരുന്നാള്‍ദിനം നമ്മെ ഓർമ്മിപ്പിക്കുന്നത്* 

*🕋🌙ഏവർക്കുംപെരുന്നാൾ സന്തോഷങ്ങൾ നേരുന്നു.....  ആശംസകളോടെ......* 🕋🌙

Saeed V H
PRINCIPAL
MAHMOODIYYA ENGLISH SCHOOL PERINJANAM
Get this widget

മംഗ്ലീഷില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)