Folowers

Monday 24 April 2017

IBES ട്രെയിൻ ഇപ്പോൾ വരന്തരപ്പിള്ളിയിലും ..........

മഹ്മൂദിയ്യയുടെ സഹോദര സ്ഥാപനമായ മഹ്മൂദിയ്യ പബ്ലിക് സ്‌കൂൾ ,വരന്തരപ്പിള്ളിയിൽ  IBES ട്രെയിൻപുതിയ അധ്യയന വർഷത്തിൽ ഉദ്ഘാടനം ചെയ്യും. . പെരിഞ്ഞനം മഹ്മൂദിയ്യ കാമ്പസിൽ വിജയകരമായി മുന്നോട്ടു പോയികൊണ്ടിരിക്കുന്ന സിലബസ് ആണ് IBES-British Indian Educational System.

Thursday 23 March 2017

കോണ്‍വൊക്കേഷന്‍ സെറിമണിയും ബ്രോഷര്‍ പ്രകാശനവും......




IBES വിദ്യാര്‍ഥികളുടെ കോണ്‍വൊക്കേഷന്‍ സെറിമണിയും IBES ബ്രോഷര്‍ -"വിസ്റ്റാസ്"-യുടെ പ്രകാശനവും ഇന്നലെ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ വെച്ച് നടന്നു. ചെയര്‍മാന്‍ നസരുദ്ധീന്‍ ദാരിമി, പ്രിന്‍സിപ്പാള്‍ അബ്ദുള്‍ റഷീദ്,മാനേജര്‍  മുഫ്തിക്കര്‍ അഹമ്മദ് അഡ്മിനിസ്ട്രെറ്റര്‍ ഷംസുദീന്‍ എന്നിവര്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ കെ.ജി. മെന്‍റ്ര്‍ ശ്രീ. അബ്ദുള്‍ റഫീക്ക് ബ്രോഷര്‍ പ്രകാശനം ചെയ്തു.


Saturday 18 March 2017

സാന്ത്വന സ്പര്‍ശം......................

ശാന്തി ക്ലബിന്‍റെയും പാലിയേറ്റിവ് ക്ലബിന്‍റെയും ആഭിമുഖ്യത്തില്‍ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് അര്‍ഹതപ്പെട്ടവര്‍ക്കും വസ്ത്രങ്ങള്‍ വിതരണം ചെയ്തു. പ്രിന്‍സിപ്പാള്‍ ശ്രീ.അബ്ദുല്‍ റഷീദ്, വൈസ്-പ്രിന്‍സിപ്പാള്‍ ശ്രീമതി ബിന്ദു സോമന്‍ എന്നിവര്‍ വസ്ത്രങ്ങള്‍ വിതരണം ചെയ്തു.ക്ലബ്‌ കോഡിനേറ്റര്‍   ശ്രീമതി റസീന,നിമിത എന്നിവര്‍ നേത്രത്വം നല്‍കി.

Wednesday 8 March 2017

പെണ്‍കുട്ടികളില്‍ ആത്മധൈര്യം പകര്‍ന്ന്‍ "സെല്‍ഫ് ഡിഫെന്‍സ് " ക്ലാസ്സ്‌

പെണ്‍കുട്ടികളില്‍ ആത്മധൈര്യം പകരാന്‍ ലോക വനിതാദിനമായ മാര്‍ച്ച് 8 ന് മഹ്മൂദിയ്യ സ്കൂളില്‍ നടന്ന സെല്‍ഫ് ഡിഫെന്‍സ് ക്ലാസ് ശ്രദ്ധിക്കപ്പെട്ടു.
മതിലകം പോലിസ് സ്റ്റേഷന്‍ എ.എസ്.ഐ.ശ്രീ. സേവിയര്‍ നയിച്ച ക്ലാസ്സില്‍ ഏഴാം ക്ലാസ്സ്‌ മുതല്‍ പത്താം ക്ലാസ്സ്‌ വരെയുള്ള പെണ്‍കുട്ടികള്‍ പങ്കെടുത്തു. സ്ത്രീകളും പെണ്‍കുട്ടികളും ചതിക്കപ്പെടുന്ന വഴികള്‍,ആക്രമിക്കപ്പെടുമ്പോള്‍ അവലംബിക്കേണ്ട രക്ഷാമാര്‍ഗങ്ങള്‍ എന്നിവയെല്ലാം ക്ലാസില്‍ ചര്‍ച്ചചെയ്യപ്പെട്ടു.സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അസ്മാബി,സിവില്‍ പോലീസ് ഓഫീസര്‍ രമാദേവി എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ "മഹ്മൂദിയ്യ വുമണ്‍ ഓഫ് ദ ഇയര്‍- 2017 "ആയി സീനിയര്‍ ടീച്ചറും  അക്കാദമിക് കോഡിനേറ്ററുമായ നദീറ ടീച്ചറെ തെരെഞ്ഞെടുത്തു.


Sunday 5 March 2017

മഹ്മൂദിയ്യ ഫുട്ബോള്‍ ക്ലബ്‌ ലീഗ് സബ്- ജൂനിയര്‍ ടീം മത്സരങ്ങള്‍

മഹ്മൂദിയ്യ ഫുട്ബോള്‍ ക്ലബ്‌ ലീഗ് ഇന്നലെ സംഘടിപ്പിച്ച സബ്-ജൂനിയര്‍ മത്സരങ്ങളില്‍ വീനസ് ഹൌസ് ജേതാക്കളായി. മെര്‍ക്കുറി ഹൌസ് ഫസ്റ്റ്  റണ്ണര്‍ അപ്പ്‌ ആയപ്പോള്‍  മാര്‍സ് ഹൌസ്  സെക്കണ്ട്  റണ്ണര്‍ അപ്പ്‌ സ്ഥാനം നേടി. മെര്‍ക്കുറി ഹൌസിലെ  ആഷിഫ്‌ "മാന്‍ ഓഫ് ദ മാച്ച് "ആയി തെരെഞ്ഞെടുക്കപ്പെട്ടു. "ബെസ്റ്റ് പ്ലെയെര്‍സ്"  സ്ഥാനം  മുഹ്സിന്‍ മുസ്തഫ, സഹദ് എന്നിവര്‍ നേടിയപ്പോള്‍ "ബെസ്റ്റ് ഗോള്‍ കീപ്പര്‍"  ട്രോഫി  സിനാന്‍ .പി. എ . കരസ്ഥമാക്കി.


Thursday 23 February 2017

മഹ്മൂദിയ്യ ഫുട്ബോള്‍ ക്ലബ്‌ ലീഗ് ...................

മഹ്മൂദിയ്യ ഫുട്ബോള്‍ ക്ലബ്‌ ലീഗ് ജൂനിയര്‍ ടീം മത്സരങ്ങള്‍ ഇന്ന്‍ മഹ്മൂദിയ്യ ക്യാമ്പസ്‌ ഗ്രൗണ്ടില്‍ നടന്നു.മത്സരങ്ങള്‍ ശ്രീ.സുധീര്‍(മെമ്പര്‍,ജില്ലാ അത് ലെറ്റിക്ക് അസോസിയേഷന്‍) ഉത്ഘാടനം ചെയ്തു.ശ്രീ.അബ്ദുള്‍ റഷീദ്(പ്രിന്‍സിപ്പാള്‍,മഹ്മൂദിയ്യ),ശ്രീ.അബ്ദുള്ള(കോഡിനേറ്റര്‍,MFC) എന്നിവര്‍ സന്നിഹിതരായിരുന്നു. വാശിയേറിയ മത്സരങ്ങള്‍ക്കൊടുവില്‍ മെര്‍ക്കുറി ഹൌസ് ഷൂട്ട്‌ഔട്ടിലൂടെ വിജയികളായി.ഫസ്റ്റ്റണ്ണര്‍ അപ്പ്‌ ആയി ജൂപിറ്റര്‍ ഹൌസും,സെക്കന്റ്‌  റണ്ണര്‍ അപ്പ്‌ ആയി വീനസ് ഹൌസും തെരെഞ്ഞെടുക്കപ്പെട്ടു.  ജൂപിറ്റര്‍ ഹൌസിലെ ഏഴാം ക്ലാസ്സ്‌ വിദ്യാര്‍ഥി ഫായിസ് "ബെസ്റ്റ് പ്ലയര്‍ " ആയി തെരെഞ്ഞെടുക്കപ്പെട്ടപ്പോള്‍ ജൂപിറ്റര്‍ ഹൌസിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി ആദില്‍  "ബെസ്റ്റ് ഗോള്‍ കീപ്പര്‍" ആയി .
















































































































































Sunday 19 February 2017

സ്ത്രീ വിദ്യാഭ്യാസം-സമൂഹ നന്മക്ക്.....ബോധവത്കരണ ക്ലാസ്സ്‌

ഇന്നു രാവിലെ 10.30ന് മഹ്മൂദിയ്യ ക്യാമ്പസില്‍ 8,9,10,12 ക്ലാസുകളിലെ പെണ്‍കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും വേണ്ടി സംഘടിപ്പിച്ച ബോധവത്ക്കരണക്ലാസ് പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണന്‍ ഡോ:അബ്ദുള്‍ അസീസ്‌ ചെറുവാടി നയിച്ചു."Mother is the school" എന്ന കാഴ്ചപ്പാടിലൂടെ നല്ല സമൂഹ സ്രഷ്ടിക്ക് സ്ത്രീകള്‍ക്ക്  വിദ്യാഭ്യാസം നല്‍കേണ്ടതിന്‍റെ പ്രാധാന്യത്തെ കുറിച്ച് അദ്ദേഹം സംസാരിച്ചു. ജീവിത ചക്രത്തിലെ മകള്‍,ഭാര്യ ,അമ്മ തുടങ്ങിയ വിവിധ ഘട്ടങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ പെണ്‍കുട്ടികള്‍ക്ക് മതപരവും ബൗദ്ധികവുമായ വിദ്യാഭ്യാസം നല്‍കേണ്ടത് കുടുംബത്തിന്‍റെയും സമൂഹത്തിന്‍റെയും ഉത്തരവാദിത്തമാണെന്നും  അദ്ദേഹം
ഓര്‍മിപ്പിച്ചു.ചടങ്ങില്‍  മഹ്മൂദിയ്യ ട്രസ്റ്റ്‌ ചെയര്‍മാന്‍ ശ്രീ.നസരുദ്ധീന്‍ ദാരിമി അധ്യക്ഷ സ്ഥാനം വഹിച്ചപ്പോള്‍ മഹ്മൂദിയ്യ സ്കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീ. അബ്ദുള്‍ റഷീദ് സ്വാഗതവും മാനേജര്‍ ശ്രീ, മുഫ്തിക്കര്‍ അഹമ്മദ് നന്ദിയും പ്രാകശിപ്പിച്ചു.

Wednesday 8 February 2017

അര്‍ഹതക്കുള്ള അംഗീകാരമായി വീണ്ടും അവാര്‍ഡ്....................


  മഹ്മൂദിയ്യ പ്രിന്‍സിപ്പാള്‍ ശ്രീ .അബ്ദുള്‍ റഷീദ് സാറിനെ തേടി  അര്‍ഹതക്കുള്ള അംഗീകാരമായി  വീണ്ടും അവാര്‍ഡ്. 

          "Highly Effective Principal  Award Of  India-2016" 2017 ജനുവരി 31 ന് ന്യൂ ദല്‍ഹിയില്‍ വെച്ച് നടന്ന ചടങ്ങില്‍ ശ്രീ. ബി.കെ. സിംഗ്, IFS (കമ്മിഷണര്‍, നവോദയ വിദ്യാലയ സമിതി, മാനവ വിഭവ ശേഷി വകുപ്പ്-ഇന്ത്യ) ശ്രീ .അബ്ദുള്‍ റഷീദ് സാറിന് സമ്മാനിച്ചു.


Wednesday 4 January 2017

കോഴികോടിന്‍റെ മണ്ണില്‍ നിന്നും വിജയശ്രീലാളിതരായി.........

കോഴിക്കോട് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ നടന്ന IAME സ്റ്റേറ്റ് ലെവല്‍ സ്പോര്‍ട്സ് മത്സരത്തില്‍ മഹ്മൂദിയ്യ വിദ്യാര്‍ഥികള്‍ക്ക് തിളങ്ങുന്ന നേട്ടം.
തൃശ്ശൂര്‍ സോണിനെ പ്രതിനിധീകരിച്ച് മത്സരിച്ച മഹ്മൂദിയ്യ വിദ്യാര്‍ഥികളായ അന്‍സില്‍ അന്‍ഷാദ്,മുഹമ്മദ്‌ ഹസ്സീബ്,ഫാറൂഖ് ടി.ജി എന്നിവരാണ് വിജയികളായത്.
കാറ്റഗറി  4 വിഭാഗത്തില്‍ ഹൈ ജംപ്, ട്രിപ്പിള്‍ ജംപ് എന്നീ മത്സരത്തില്‍ അന്‍സില്‍ അന്‍ഷാദ് ഒന്നാം സ്ഥാനവും മുഹമ്മദ്‌ ഹസീബ് 400 മീറ്ററില്‍ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയപ്പോള്‍ ഫാറൂഖ് ടി.ജി. കാറ്റഗറി 1 ഹൈ ജംപില്‍ രണ്ടാം സ്ഥാനം നേടി .


മഹ്മൂദിയ്യാ വിദ്യാര്‍ഥികള്‍ തൃശൂര്‍ സോണ്‍ ടീമംഗങ്ങള്‍ക്കൊപ്പം 













Wednesday 28 December 2016

സന്ധ്യ...............


Image result for സന്ധ്യ

സന്ധ്യ..................

ഫാത്തിമ റിയ നഹ് ലാ
 VIII  ലില്ലി



ആദിത്യ ശോഭയില്‍ ഭൂമി ജ്വലിക്കവേ......
ചുടുകാറ്റില്‍ ഭൂമി ആടവേ.....
ഒരു ഇളം കാറ്റുപോല്‍
ഭൂമിക്കു തണലായിവന്നെത്തി പ്രകാശ സന്ധ്യ
അഴകാല്‍ നെയ്ത പട്ടു നൂല്‍ പോലെ
ഭൂമിക്കു മനോഹര കവാടം പോലെ
ആകാശത്തെ വര്‍ണ വിതാനമാക്കിയ സന്ധ്യ....


അസുരനെ തോല്‍പ്പിച്ച മോഹിനിയെ പോലെ
പകല്‍ വെളിച്ചത്തെ മയക്കിയ സന്ധ്യ....
സൂര്യന്‍ മറയവേ.....തലയെടുപ്പോടെ
യാത്ര പറഞ്ഞയക്കുന്ന സന്ധ്യ!!!
മറയുന്ന സമയത്ത് അമ്പിളി തെളിയുവാന്‍
വഴികാട്ടിയാകും സന്ധ്യ!!!

മറയും മുന്‍പ് ഭൂമിയെ
നൊമ്പരത്തോടെ നിദ്രയിലാഴ്ത്തിയ സന്ധ്യ
വീണ്ടും വാനില്‍ മനോഹര ചിത്രങ്ങള്‍
തെളിയിക്കുമെന്ന്‍ ഭൂമിക്ക് വാക്കുനല്‍കി
പതിയെ പതിയെ മായുന്ന സന്ധ്യ!!!

Sunday 11 December 2016

IAME മത്സരങ്ങളില്‍ വിജയം തുടര്‍ക്കഥയാക്കി മഹ്മൂദിയ്യ വിദ്യാര്‍ഥികള്‍

മഹ്മൂദിയ്യാ വിദ്യാര്‍ഥികളായ ഫാത്തിമ റിയ നഹ് ല, സഫ.പി.എസ്, യാദവ് ഷണ്മുഖന്‍ എന്നിവര്‍ IAME മത്സരങ്ങളില്‍ വിജയം തുടര്‍ക്കഥയാക്കി മാറ്റിയിരിക്കുന്നു. തൃശ്ശൂര്‍ സോണ്‍ ക്വിസ് മത്സരത്തില്‍ ഫാത്തിമ റിയ നഹ് ല, സഫ.പി.എസ് എന്നിവര്‍ തങ്ങളുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനവും  യാദവ് ഷണ്മുഖന്‍  ചെസ്സ്‌   മത്സരത്തിലുമാണ് ഒന്നാം സ്ഥാനം തുടര്‍ക്കഥയാക്കിയത്.
IDC EHSS ഒരുമനയൂരില്‍ നടന്ന IAME  ചെസ്സ്‌ മത്സരത്തില്‍  സമ്മാനര്‍ഹാരായ മഹ്മൂദിയ്യാ വിദ്യാര്‍ഥികളായ യാദവ്,അനസ്,റിന്‍ഷ,ഷാബിന്‍ എന്നിവര്‍ IDC സ്കൂള്‍ മാനേജര്‍ ജാഫര്‍ സാറില്‍ നിന്നും സമ്മാനം ഏറ്റുവാങ്ങുന്നു.IDC പ്രിന്‍സിപ്പാള്‍ സയ്യിദ് സാര്‍ സമീപം.

Saturday 19 November 2016

മുല്ലപ്പൂമൊട്ടുകള്‍.............

മുല്ലപ്പൂമൊട്ടുകള്‍........

ഷിംന   IX ROSE


ഉണര്‍വ്വ് വന്നപ്പോള്‍ ക്ലോക്കിലേക്ക്  ഒന്ന് നോക്കി. സമയം 6.00 മണി. നന്നായൊന്നുറങ്ങി..വിമാനത്തിലെ യാത്രയും കുറച്ചു ബുദ്ധിമുട്ടായിരുന്നു.ആവി പറക്കുന്ന ചൂട് കാപ്പിയുമായി വല്യമ്മ വന്നു. "ന്നാലും,ന്‍റെ ഹരിയേ... സാവിത്രിയെയും കുട്ട്യോളെയും കൂട്ടായിരുന്നു നിനക്ക്. എത്ര നാളായി അവരെ കണ്ടിട്ട്. കുട്ട്യോള്‍ക്കൊക്കെ ഞങ്ങളെ ഓര്‍മയുണ്ടാവോ  ആവോ?"
വല്യമ്മയുടെ പരാതിക്ക് ചുക്കാന്‍ പിടിച്ച് അമ്മയുമെത്തി."ശരിയാ.നിനക്ക് ഓളെ കൂട്ടായിരുന്നില്ലേ? ഇത് ഇപ്പോ രണ്ട് വര്‍ഷായി അവരെ കണ്ടിട്ട്."

                              വല്ല്യമ്മയുടെയും അമ്മയുടെയും പരാതി പറച്ചിലിന് ചെവി കൊടുക്കാതെ ഞാന്‍ കപ്പ്‌ അവിടെ വെച്ച് പതിയെ പുറത്തിറങ്ങി. ചൂട് കായാന്‍ വേണ്ടി ആരോ പുകയിട്ടത്  പോലെ മുറ്റത്ത് മൂടല്‍ മഞ്ഞാണ്.
                               "കുളിച്ചിട്ട് വാ.ഒന്ന്‍ രണ്ട് സ്ഥലങ്ങളില്‍ പോകാനുണ്ട്.കുറേ നാളായില്ലേ ,ഒന്ന്‍ ബന്ധുക്കളെ ഒക്കെ കണ്ടിട്ട് വരാം. " അച്ഛന്‍ കല്പനയെന്നോണം പറഞ്ഞു.കുളിമുറിയില്‍ കയറാന്‍ നേരം ആലോചിച്ചു എന്നും ബാത്ത്റൂമിലും ,ബാത്ത് ടബ്ബിലും കുളിച്ചു മടുത്തു.ടവ്വലും,സോപ്പും എടുത്ത് പുറത്തേക്ക് നടന്നു.നാട് ഉണര്‍ന്നു വരുന്നേയുള്ളൂ.പാലും പത്രവുമൊക്കെ നേരെത്തെ എത്തി.

                         പച്ച പുടവയണിഞ്ഞ നാടിന്‍റെ പച്ച മണവും ആസ്വദിച്ചങ്ങനെ നടന്നു."ആ ....ഹരിയേ...... ദുബായീന്ന്‍ വെളുപ്പിന് എത്തീന്നറിഞ്ഞു. ഒന്നു കൂടേണ്ടേ ...? ചുറ്റും നോക്കി .ആരും ഇല്ല. മുകളിലേക്ക് നോക്കിയപ്പോള്‍ ചെത്തുകാരന്‍ രാമു..."പിന്നെയാവം " എന്നു പറഞ്ഞു നടന്നു.

 കുളക്കടവിലെത്തിയത് അറിഞ്ഞില്ല.കണ്ടപ്പോള്‍ സങ്കടം വന്നു.പണ്ട് കുളിക്കാനും അലക്കാനും എല്ലാത്തിനും നാട്ടിലെ സ്ത്രീകള്‍ വന്നിരുന്ന കുളമായിരുന്നു.ഒരു അനാഥ പ്രേതം പോലെ കിടക്കുന്നു.ഇപ്പോ എല്ലാവര്‍ക്കും അറ്റാച്ച്ഡ് ബാത്ത്റൂം അല്ലേ .പിന്നെന്തിനാ കുളവും,പുഴയുമൊക്കെ.ചെളിയും പൂപ്പലും കുറഞ്ഞ ഭാഗത്ത് ചെന്ന്‍ പതുക്കെ കാലൊന്ന്‍ മുക്കി. ദൈവമേ.... എന്തൊരു തണുപ്പ്! എന്നാലും ആ തണുപ്പ് ആസ്വദിച്ചു നാന്നായൊന്നു കുളിച്ചു. കുളി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി.
 പ്രാതല്‍ കഴിച്ചു.ബന്ധുക്കളെ ഒക്കെ ഒന്ന്‍ ചെന്നു കണ്ടു.ഉച്ചയായപ്പോഴേക്കും തിരിച്ച് വീട്ടിലെത്തി. മുറിയില്‍   ഒറ്റക്കായപ്പോള്‍ മനസ്സിനെ ചില ചിന്തകള്‍ വേട്ടയാടാന്‍ തുടങ്ങി.താന്‍ ഇത്ര നാളും നാട്ടിലേക്ക് വരാന്‍ പെടിച്ചതെന്തോ അത് തന്നെ വേട്ടയാടാന്‍ തുടങ്ങിയിരിക്കുന്നു. മനസ്സ് പല തവണ പറഞ്ഞു അവിടേക്ക് പോകരുതെന്ന്.ചെവി കൊണ്ടില്ല. അല്ല ... താന്‍ എന്തിന് പേടിക്കണം ? ഒരു കാലത്ത് താന്‍ പോകുവാന്‍ ഇത്രയധികം ആഗ്രഹിച്ച സ്ഥലത്തെ എന്തിന് പേടിക്കണം?
  പുറത്തേക്കിറങ്ങിയപ്പോള്‍ അമ്മയുടെ വിളി."അല്ല... എവിടേക്കാണ്‌? ഊണ് കാലായിട്ടുണ്ട്ട്ടോ... ഇനി എങ്ങോട്ടായാലും കഴിച്ചിട്ട് പോകാം."  " ഞാനിപ്പോ വരാം അമ്മേ" പിന്നെ പതുക്കെ ആ സ്ഥലം ലക്ഷ്യമാക്കി നടന്നു.

 അവളുടെ ഓര്‍മ്മകുള്ള , എന്‍റെ രേണുവിന്‍റെ ഓര്‍മകളുള്ള, ആ സ്വര്‍ഗത്തില്‍ ഞാന്‍ എത്തി. എന്‍റെ സാമീപ്യം മനസ്സിലാകിയെന്നോണം ഒരു ചെറു കാറ്റ് വീശി.പതിയെ ഞാന്‍ അവളുടെ ഓര്‍മ്മകളിലേക്ക് വഴുതി വീണു.
 അവിടെ വെച്ചായിരുന്നു ഞാന്‍ അവളെ ആദ്യമായ് കണ്ടത്. ഹാഫ് സാരിയണിഞ്ഞ്,മാന്‍പേട കണ്ണുകളുള്ള ,നനവാര്‍ന്ന മുടിയില്‍ മുല്ലപ്പൂ ചൂടിയ ,തൊഴുകൈകളുമായി നില്‍ക്കുന്ന അവളെ ,എന്‍റെ രേണുവിനെ. ആദ്യമെല്ലാം എല്ലാവരേയും പോലെ അവളും ഒഴിഞ്ഞു മാറി.പതിയെ പതിയെ അവളുടെ മനസ്സ് കീഴടക്കാന്‍ എനിക്ക് സാധിച്ചു.
 ഞങ്ങള്‍ എന്നും കാണും ,സംസാരിക്കും.ഞങ്ങളുടെ ഇഷ്ട സ്ഥലമായിരുന്നു,അവളുടെ മാന്‍പേട കണ്ണുകളും കുപ്പിവളകിലുക്കം പോലുള്ള ചിരിയും വായ്‌ തോരാതെയുള്ള സംസാരവുമാണ് അന്നെല്ലാം എന്‍റെ ഓരോ ദിവസങ്ങളും സുന്ദരമാക്കിയത്.എന്നും അവളുടെ മുടിയില്‍ എന്നും മുല്ലപൂക്കള്‍  ഉണ്ടാവുമായിരുന്നു.ഞാന്‍ തന്നെ എത്ര പ്രാവശ്യം അവള്‍ക്ക് ചൂടി കൊടുത്തിരിക്കുന്നു.പിന്നെ അവള്‍ക്ക് എന്താണ് സംഭവിച്ചത്? അവളിപ്പോള്‍ എവിടെ? അതെ . നീ ഇല്ലാത്ത ലോകം എനിക്ക് സുന്ദരമാണെന്ന,ഒറ്റ വാക്കിന്‍റെപേരില്‍ നീ,കവര്‍ന്നെടുത്തില്ലേ?
 ഞങ്ങളുടെ സംഗമസ്ഥലത്തെ കയ്യോലി പുഴയില്‍ അവളുടെ മുല്ലപ്പൂമൊട്ടുകള്‍ പൊങ്ങി കിടന്നത് കണ്ടതായി മാത്രം താന്‍ ഓര്‍ക്കുന്നു. അതിന് ശേഷം ഇന്നേവരെയുള്ള ഈ ജീവിതത്തില്‍ താന്‍ മനസ്സറിഞ്ഞ് ചിരിച്ചിട്ടില്ല.അവള്‍ എന്നെയും അവളുടെ കൂടെ കൊണ്ടുപോയി. എന്തോ ഒരു ശബ്ദം കേട്ടപ്പോഴാണ് ഓര്‍മ്മകളില്‍ നിന്നും ഉണര്‍ന്നത്.ശബ്ദം കേട്ടിടത്തേക്ക് നോക്കിയെങ്കിലും ഒന്നും കണ്ടില്ല.അപ്പോള്‍ അവിടെ വീശിയ കാറ്റിന് അവളുടെ മുടിയിലെ മുല്ലപ്പൂമൊട്ടുകളുടെ സുഗന്ധമുണ്ടായിരുന്നു.!!...
 അതെ. അവള്‍ ചിരിക്കുകയാണ്... എന്നെ നോക്കി. ഒരൊറ്റ വാക്കിന്‍റെ മുനയിലൂടെ അവളുടെ ജീവിതം തട്ടിയെറിഞ്ഞ എന്നെ നോക്കി...,ദൂരെ എവിടെയോ നിന്ന്‍...................
                             






















Tuesday 15 November 2016

MFC- മഹ്മൂദിയ്യ ഫുട്ബോള്‍ ക്ലബ്‌ ഉദ്ഘാടനം ശിശുദിനത്തില്‍ നടന്നു..............



മഹ്മൂദിയ്യ ഫുട്ബോള്‍ ക്ലബ്‌ ഉദ്ഘാടനം ശിശുദിനത്തില്‍ AMWAJ ഗ്രൂപ്പ്‌ ഓഫ് കമ്പനീസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീ. സമീര്‍ മുഹമ്മദ്‌  ഉദ്ഘാടനം ചെയ്തു.

ക്ലബ്‌ അംഗങ്ങള്‍  ചീഫ് ഗസ്റ്റ് സമീര്‍ മുഹമ്മദ്‌, പ്രിന്‍സിപ്പാള്‍ അബ്ദുള്‍ റഷീദ് എന്നിവരോടൊപ്പം






Get this widget

മംഗ്ലീഷില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)