ഒരു
കാലത്ത് അമ്പിളിമാമനെ കിട്ടാന്‍ കൈ നീട്ടി കരയുന്ന ബാല്യങ്ങള്‍ക്ക് സ്നേഹതണലായ്
നിന്നിരുന്ന മുത്തശ്ശി- മുത്തശ്ശന്മാരുടെ സ്നേഹവും വാത്സല്യവും
അന്യമായ് കൊണ്ടിരിക്കുന്ന ഇന്നത്തെ ജീവിത സാഹചര്യത്തില്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് അവരുടെ മുത്തശ്ശി- മുത്തശ്ശന്മാരുടെ
കൂടെ ഒരു ദിനം സ്കൂളില്‍ ചെലവഴിക്കാന്‍ മഹ്മൂദിയ്യ വഴിയൊരുക്കി.
തിരക്കു പിടിച്ച
ജീവിതയാത്രയില്‍ നമ്മുടെ വൃദ്ധമാതാപിതാക്കള്‍ക്ക് തങ്ങളുടെ
കൊച്ചുമക്കളോടൊപ്പം കഴിയുവാനുള്ള സാഹചര്യം പലപ്പോഴും നഷ്ടപ്പെടുന്നു. ഒറ്റപ്പെട്ട വാര്‍ധ്യകത്തിൽ അപ്രതീക്ഷിതമായി ലഭിക്കുന്ന
സ്നേഹസ്പര്‍ശം അവരിൽ പ്രതീക്ഷയുടെ
പുതുനാമ്പുകള്‍ ഉണര്‍ത്തുന്നു. അതിനായുള്ള ഒരു എളിയ ശ്രമമാണ് മഹ്മൂദിയ്യ “ശാന്തി
ക്ലബ്” വിദ്യാര്‍ഥികളും ബിജി രാജു, ജില്‍ഷാബി,ഷാനി എന്നീ അധ്യാപകരും ഇന്ന്
നടത്തിയത്. സ്കൂള്‍ ചെയര്മാൻ നസരുദ്ധീൻ ദാരിമി, പ്രിന്‍സിപ്പാൾ ശ്രീ.അബ്ദുള്‍ റഷീദ്,വിശിഷ്ടാതിഥികളായ
അബ്ദുള്‍ ഗഫൂർ
ചേറ്റുവ, സഗീര്‍.ഒ.കെ.,പി.ടി.എ പ്രതിനിധികൾ എന്നിവർ സംബന്ധിച്ച ചടങ്ങിൽ "ഉണ്ണികളോടൊപ്പം ഒരു ദിനം"പരിപാടിയില്‍
പങ്കെടുത്ത എല്ലാ മുത്തശ്ശി-മുത്തശ്ശന്മാരെയും പൊന്നാട അണിയിച്ചു ആദരിച്ചു. വൃദ്ധമാതാപിതാക്കളെ
ആദരിക്കേണ്ടതും ബഹുമാനിക്കേണ്ടതും അവര്‍ക്ക് ആവശ്യമായ പരിചരണങ്ങളും സ്ഥാനവും നല്‍കേണ്ടതും ഇന്നത്തെ തലമുറയുടെ കര്‍ത്തവ്യമാണ് എന്ന് മഹത്തായ സന്ദേശം തന്റെ
അധ്യക്ഷപ്രസംഗത്തിൽ ജനാബ്
നസരുദ്ധീൻ
ദാരിമി കുട്ടികള്‍ക്ക് നല്കി.
No comments:
Post a Comment